Saturday 8 February 2014

തെരുവില്‍ കത്തുന്ന കവിത .

   തെരുവില്‍  കത്തുന്ന കവിത
    ..............................................
എഴുതി പൂര്‍ത്തിയാക്കപ്പെട്ട ഒരു കവിത
താളുകളില്‍ നിന്നും
തെരുവിലേക്ക് ഇറങ്ങി നടന്നു .

കണ്ണുകളില്‍ ക്രോധം  അഗ്നിജ്ജ്വാലകള്‍  പടര്‍ത്തി  
ചലനങ്ങളില്‍  തീരുമാനങ്ങള്‍ ത്രസിച്ചു .

വരികള്‍ക്കൊടുവില്‍   കവി ശ്രദ്ധയോടെ നിക്ഷേപിച്ച
പൂര്‍ണ്ണ വിരാമത്തെ നോക്കുകുത്തിയാക്കി
തെരുവില്‍ അത് പൊട്ടിക്കരഞ്ഞു 
ചിലപ്പോള്‍ ഉറക്കെ പലതും വിളിച്ചു പറഞ്ഞു
മറ്റു ചിലപ്പോള്‍ ആര്‍ത്തലച്ച് അട്ടഹസിച്ചു .


വാക്കുകളില്‍  അസത്യങ്ങളുടെ  രസക്കൂട്ടുകള്‍ 
കവി ഒളിച്ചു വെച്ചുവെന്ന്
ചുറ്റും കൂടിയ ആകാംക്ഷകളിലേക്ക് 
ക്രുദ്ധയായ കവിത അമ്പുകള്‍ എയ്തു .

അസ്വസ്ഥതയുടെ ചുവപ്പന്‍ ഉറുമ്പുകള്‍ കൂട് പൊട്ടിച്ച്
കവിമനസ്സില്‍ തലങ്ങും വിലങ്ങും ഓടി
എഴുത്തിനപ്പുറത്തേക്ക് കരയുന്നു കവിത
എഴുതാത്ത വരികള്‍ പറയുന്നു കവിത .

കവി പഴയ എഴുത്തോലകള്‍ പരതി
മുന്‍ കവിതകള്‍ ഓലകളില്‍ ഭദ്രം
ആശ്വാസത്തിന്‍റെ ഒരുത്തരാധുനിക കവിത
പൂമുഖപ്പടിയില്‍ എഴുതിത്തൂക്കി 

ഉള്ളില്‍  ഉറുമ്പുകള്‍  അപ്പോഴും ഓട്ടം നിര്‍ത്തിയില്ല .

കോളാമ്പിയെ ചുവപ്പിക്കാന്‍ ഒന്ന് മുറുക്കി
ഉച്ച മയക്കത്തില്‍ സ്വപ്നം ഒരു കടലായി
കവി ഒരു തിമിംഗലമായ്
മന്ത്രവാദി മീനുകള്‍ ആഭിചാര തന്ത്രങ്ങളുടെ ചങ്ങലകള്‍
കുരുക്കിയിട്ടു .
പരല്‍മീന്‍ കവിതയെ വിഴുങ്ങാന്‍

അപ്പോഴും ആ കവിത ഉറക്കെ ഉറക്കെ കരയുകയും
ചിലപ്പോള്‍ അട്ടഹസിക്കുകയും ചെയ്തു ..
 — 

ഫോട്ടോ ...@Carne Grifffiths Artist.

Photo: എഴുതി പൂര്‍ത്തിയാക്കപ്പെട്ട  ഒരു കവിത 
താളുകളില്‍ നിന്നും 
തെരുവിലേക്ക് ഇറങ്ങി നടന്നു .

പൂര്‍ണ്ണ വിരാമത്തെ നോക്കുകുത്തിയാക്കി 
തെരുവില്‍  അത് പൊട്ടിക്കരഞ്ഞു 
ചിലപ്പോള്‍  ഉറക്കെ പലതും വിളിച്ചു പറഞ്ഞു 
മറ്റു ചിലപ്പോള്‍  ആര്‍ത്തലച്ച് അട്ടഹസിച്ചു .

അസ്വസ്ഥതയുടെ  ചുവപ്പന്‍ ഉറുമ്പുകള്‍  കൂട് പൊട്ടിച്ച് 
കവിമനസ്സില്‍ തലങ്ങും വിലങ്ങും ഓടി 
എഴുത്തിനപ്പുറത്തേക്ക്  കരയുന്നു  കവിത 
എഴുതാത്ത  വരികള്‍ പറയുന്നു  കവിത .

കവി പഴയ എഴുത്തോലകള്‍ പരതി
മുന്‍ കവിതകള്‍ ഓലകളില്‍ ഭദ്രം 
ആശ്വാസത്തിന്‍റെ ഒരുത്തരാധുനിക കവിത 
പൂമുഖപ്പടിയില്‍   എഴുതിത്തൂക്കി .
                                                                                                               
കോളാമ്പിയെ  ചുവപ്പിക്കാന്‍ ഒന്ന് മുറുക്കി 
ഉച്ച മയക്കത്തില്‍  സ്വപ്നം ഒരു കടലായി 
കവി ഒരു തിമിംഗലമായ്
മന്ത്രവാദി മീനുകള്‍ ആഭിചാര തന്ത്രങ്ങളുടെ ചങ്ങലകള്‍ 
കുരുക്കിയിട്ടു .
പരല്‍മീന്‍ കവിതയെ വിഴുങ്ങാന്‍ 

അപ്പോഴും ആ കവിത ഉറക്കെ ഉറക്കെ കരയുകയും 
ചിലപ്പോള്‍ അട്ടഹസിക്കുകയും ചെയ്തു ..